IPL 2024: ഞാൻ കണ്ടെടാ സച്ചിനെ പോലെ ഇതിഹാസമാകാൻ പോകുന്ന ഒരു താരത്തെ, ഭാവി ഇന്ത്യൻ ക്രിക്കറ്റ് അവനിലൂടെ സഞ്ചരിക്കും; അപ്രതീക്ഷിത പേര് പറഞ്ഞ് നവ്‌ജ്യോത് സിംഗ് സിദ്ദു

ഐപിഎൽ 2024ൽ ഋതുരാജ് ഗെയ്‌ക്‌വാദ് തൻ്റെ തകർപ്പൻ ഫോം തുടരുകയും ചെപ്പോക്കിൽ എൽഎസ്ജിക്കെതിരെ 108 റൺസ് അടിച്ചുകൂട്ടുകയും ചെയ്തു. ഐപിഎല്ലിൽ ഗെയ്‌ക്‌വാദിൻ്റെ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്, എന്നിരുന്നാലും ടീം പരാജയം ഏറ്റുവാങ്ങിയതിനാൽ തന്നെ ചെന്നൈക്ക് താരത്തിന്റെ ഇന്നിംഗ്സ് കൊണ്ട് വലിയ പ്രയോജനം ഒന്നും ഉണ്ടായിട്ടില്ല. ശിവം ദുബെയുടെ 66 റൺസിനൊപ്പം ഗെയ്‌ക്‌വാദിൻ്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ സിഎസ്‌കെ 210-4 എന്ന സ്‌കോർ ഉയർത്തി. എന്നാൽ മാർക്കസ് സ്‌റ്റോയ്‌നിസിൻ്റെ 124* എന്ന തകർപ്പൻ സ്‌കോർ എൽഎസ്‌ജിയെ ലക്ഷ്യം മറികടന്നു.

ഐപിഎൽ 2024 ലെ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താൻ ഗെയ്‌ക്‌വാദിനെ ഇന്നലത്തെ ഇന്നിംഗ്സ് സഹായിച്ചു. അദ്ദേഹത്തിൻ്റെ തകർപ്പൻ ഇന്നിങ്സിന് വലിയ രീതിയിൽ ഉള്ള പ്രശംസ ലഭിച്ചു. 349 റൺസുമായി വിരാട് കോഹ്‌ലിക്ക് പിന്നിലാണ് താരം ഇപ്പോൾ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ് സിദ്ദു റുതുരാജ് ഗെയ്‌ക്‌വാദിനെ പുകഴ്ത്തുകയും അദ്ദേഹത്തെ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ വലിയ പേരായി മാറാനാണ് ഗെയ്‌ക്‌വാദിൻ്റെ പോക്കെന്നും സിദ്ദു കൂട്ടിച്ചേർത്തു.

“ഋതുരാജ് ഗെയ്‌ക്‌വാദ് നല്ല രീതിയിൽ കളിക്കുകയും ഷോട്ടുകൾ അടിക്കുകയും ചെയ്യുന്നത് സച്ചിൻ ടെണ്ടുൽക്കറെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹം ഒരു പ്രത്യേക പ്രതിഭയാണ്, സമീപഭാവിയിൽ അദ്ദേഹം വലിയ പേരായി മാറും, ”നവ്ജ്യോത് സിംഗ് സിദ്ധു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു, ക്രിക്ടോഡേ ഉദ്ധരിച്ചു.

അതേസമയം, ഐപിഎൽ 2024 ലെ തുടർച്ചയായ രണ്ടാം മത്സരത്തിലും എൽഎസ്‌ജി സിഎസ്‌കെയെ തകർത്തെറിഞ്ഞു. ചെന്നൈയുടെ ഉരുക്ക് കോട്ടയായ ചെപ്പോക്കിൽ ആറ് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. നാല് വിജയങ്ങളും നാല് തോൽവികളുമായി സിഎസ്‌കെ ഐപിഎൽ പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.