ഒട്ടുമിക്ക ഐപിഎൽ സീസണിലും ചെണ്ടയെന്ന വിളിപ്പേര് കിട്ടാറുള്ള താരമായിരുന്നു മുഹമ്മദ് സിറാജ്. എന്നാൽ ഈ സീസണിൽ താരം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്നു. 97 മത്സരങ്ങളിൽ നിന്നായി 100 വിക്കറ്റുകൾ നേടുന്ന 26 ആമത്തെ താരമായി മാറാൻ സിറാജിന് സാധിച്ചിരുന്നു. കളിച്ച എല്ലാ മത്സരങ്ങളിലും ബാറ്റ്‌സ്മാന്മാർ താരത്തിന് നേരെ റൺസ് നേടാൻ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ ലക്‌നൗ ബാറ്റ്‌സ്മാന്മാർ സിറാജിനു നേരെ സംഹാരതാണ്ഡവം നടത്തി. നാലു ഓവറിൽ വിക്കറ്റ് ഒന്നും വീഴ്ത്താതെ അദ്ദേഹം 50 റൺസ് വഴങ്ങി.
ഐപിഎലിൽ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്‌നൗ സൂപ്പർ ജയൻറ്സ് 6 വിക്കറ്റിന് വിജയിച്ചു. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താൻ ടീമിന് സാധിച്ചു. ലക്‌നൗവിന് വേണ്ടി നിക്കോളാസ് പുരാൻ 61 റൺസും ഐഡൻ മാർക്ക്രം 58 റൺസും നേടി. ബോളിങ്ങിൽ രവി ബിഷ്‌ണോയി, ശ്രദൂൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റുകളും, ദിഗ്‌വേഷ് സിങ്, ആവേശ ഖാൻ എന്നിവർ ഓരോ വിക്കറ്റുകളും നേടി.
Read more
ഗുജറാത്തിനായി ക്യാപ്റ്റൻ 60 റൺസും, സായി സുദർശൻ 56 റൺസും നേടി മികച്ച പ്രകടനം നടത്തി. എന്നാൽ ബോളിങ്ങിൽ താരങ്ങൾ നിരാശയാണ് സമ്മാനിച്ചത്. മുഹമ്മദ് സിറാജ് വിക്കറ്റുകൾ ഒന്നും നേടാതെ 4 ഓവറിൽ 50 റൺസ് വഴങ്ങി. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകളും, റഷീദ് ഖാൻ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.