അന്നും ഇന്നും ഇവര്‍ അംബേദ്കറിന്റെ ശത്രുക്കള്‍; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡോ ബിആര്‍ അംബേദ്കറെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അന്നും ഇന്നും ഇവര്‍ ബിആര്‍ അംബേദ്കറിന്റെ ശത്രുക്കളായിരുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അംബേദ്കര്‍ ജീവിച്ചിരുന്നപ്പോള്‍ പിന്തുണയ്ക്കാത്തവരാണ് ബിജെപിയെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ബാബാ സാഹിബ് ജീവിച്ചിരുന്നപ്പോള്‍ ഇവര്‍ പിന്തുണച്ചിരുന്നോ എന്ന് ചോദിച്ച ഖാര്‍ഗെ അന്നും ഇന്നും ഇവര്‍ ബാബാ സാഹിബിന്റെ ശത്രുക്കളാണെന്നും ആരോപിച്ചു. ബാബാ സാഹിബ് ബുദ്ധിസം സ്വീകരിച്ചപ്പോള്‍ ഇവരെന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ക്കറിയാമോ? മഹര്‍ സമുദായത്തില്‍ നിന്നുള്ളയാളാണ് ബാബാ സാഹിബെന്നും അദ്ദേഹം തൊട്ടുകൂടാത്തവനാണെന്നുമായിരുന്നു ഇവര്‍ പറഞ്ഞിരുന്നതെന്നും ഖാര്‍ഗെ വ്യക്തമാക്കി.

അംബേദ്കറിന്റേത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായിരുന്നു. എന്നാല്‍ ഹിന്ദു മഹാസഭബാബാ സാഹിബിന് എതിരായിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ജീവിച്ചിരിക്കുമ്പോള്‍ ബാബാസാഹിബിനെ അപമാനിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
രണ്ടുതവണ തിരഞ്ഞെടുപ്പുകളില്‍ തോല്‍പ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Read more

വഖഫ് നിയമത്തെ എതിര്‍ക്കുന്നതിലൂടെ കോണ്‍ഗ്രസ് വോട്ട് ബാങ്ക് വൈറസ് പരത്തുകയാണെന്നും അംബേദ്കറെ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.