ടെൻ ഹാഗും സാഞ്ചോയും തമ്മിൽ വീണ്ടും പ്രശ്നം; മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പിൽ പുകയുന്നതെന്ത്?

മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ് ജാഡോൺ സാഞ്ചോയെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഉണ്ടായ സാഹചര്യത്തെ വിശദീകരിക്കുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടിൽ ലോണിൽ കഴിഞ്ഞ സീസണിൻ്റെ രണ്ടാം പകുതി ചെലവഴിച്ചതിന് ശേഷം ഈ വേനൽക്കാലത്ത് 24 കാരനായ ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങിയെത്തിയിരുന്നു. ഒരു വർഷം മുമ്പ് ഒരു അച്ചടക്ക നടപടിയെ തുടർന്ന് സാഞ്ചോ കുറച്ചു കാലം ടീമിൽ ഇടം കണ്ടെത്താനാവാതെ പുറത്തിരിക്കേണ്ടി വന്നിരുന്നു. പരിശീലനത്തിലെ സാഞ്ചോയുടെ മനോഭാവത്തെ ടെൻ ഹാഗ് ചോദ്യം ചെയ്തതിന് പിന്നാലെ ബോസ് തന്നെ ബലിയാടാക്കിയെന്ന് താരം ആരോപിച്ചു.

ജനുവരിയിൽ തൻ്റെ മുൻ ക്ലബ് ബിവിബിക്ക് വേണ്ടി ലോണിൽ പോകുന്നതിന് മുമ്പ് ഇംഗ്ലീഷുകാരനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ്-ടീം അവസരങ്ങളിൽ നിന്ന് പുറത്താക്കിയിരുന്നു. അതിനുശേഷം അദ്ദേഹം ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങുകയും തൻ്റെ ബോസിനൊപ്പം വീണ്ടും ഒരുമിക്കുകയും ചെയ്തു.

എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ മത്സരത്തിൽ സാഞ്ചോയുടെ പ്രകടനം ശരാശരിയിലും താഴെ മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ വാരാന്ത്യത്തിൽ അവരുടെ പ്രീമിയർ ലീഗ് ഓപ്പണറിൽ ഫുൾഹാമിനെതിരെ ഹോം ഗ്രൗണ്ടിൽ 1-0ന് വിജയിച്ച ടീമിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന ബ്രൈറ്റൺ & ഹോവ് ആൽബിയനുമായുള്ള എവേ മത്സരത്തിനുള്ള ബെഞ്ചിലും താരം ഇടം നേടിയില്ല. ടെൻ ഹാഗ് സാഞ്ചോയുടെ ഒഴിവാക്കൽ വിശദീകരിച്ചു കൊണ്ട് പറഞ്ഞത്:

“എനിക്ക് ഒരു തിരഞ്ഞെടുപ്പ് നടത്താനുണ്ടായിരുന്നു. ഞങ്ങൾക്ക് ഒരു മുഴുവൻ സ്ക്വാഡ് ആവശ്യമാണ്. അവൻ അവരിൽ ഒരാളാണ്, അവന് കൃത്യമായ പ്ലെയിങ്ങ് ടൈം ലഭിക്കാൻ അവൻ്റെ സ്ഥാനത്തേക്ക് മത്സരിക്കേണ്ടതുണ്ട്” സമ്മർ ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് റെഡ് ഡെവിൾസിന് സാഞ്ചോയെ – സ്ഥിരമായോ അല്ലെങ്കിൽ ലോണിലോ കയറ്റി അയയ്ക്കാൻ കഴിയുമെന്ന് MEN റിപ്പോർട്ട് ചെയ്തു, അത്‌ലറ്റിക് (MEN വഴി) യുവൻ്റസിനെ സാധ്യതയുള്ള സ്യൂട്ടർമാരിൽ ഒരാളായി റിപ്പോർട്ട് ചെയ്തു.